ഫലസ്തീൻ കവിതകൾ
മാതാവ്
By മുഅ്തസിം ഉമരി
By മുഅ്തസിം ഉമരി
വിവ: അൽത്വാഫ് പാലൊളി
വേദനയുടെ ആയിരം സംവത്സരങ്ങൾക്ക് ശേഷം
ഒരു സൽപേര് സ്വന്തമാക്കാൻ ഞാൻ മുന്നോട്ട് വന്നു
ഒരു സൽപേര് സ്വന്തമാക്കാൻ ഞാൻ മുന്നോട്ട് വന്നു
പുതിയ ക്ലേശങ്ങൾക്ക് തുടക്കം പ്രഖ്യാപിക്കാൻ
ഞാൻ രാത്രികളെ പകലുകളാക്കി
ശ്യൂന്യകരങ്ങളുമായി അവയെ ഞാൻ പോകാനനുവദിച്ചില്ല.
ഞാൻ രാത്രികളെ പകലുകളാക്കി
ശ്യൂന്യകരങ്ങളുമായി അവയെ ഞാൻ പോകാനനുവദിച്ചില്ല.
അമ്മേ !! ഒരിക്കലും നിറം ഉണങ്ങാത്ത മാംസവര്ണ്ണമാണ് അങ്ങ്
നീ കൈമാറിയ പുഷ്പ ദളമാണ് ഞാൻ
നീ ഒലീവ് വൃക്ഷമാണ്
എനിക്ക് ചുറ്റും നിൻ ചില്ലകൾ ഊഷ്മളമായി തോന്നുന്നു
നിൻ കൈകൾ തലോടുന്നു, ഞാൻ ഉറങ്ങുന്നു
നീ കൈമാറിയ പുഷ്പ ദളമാണ് ഞാൻ
നീ ഒലീവ് വൃക്ഷമാണ്
എനിക്ക് ചുറ്റും നിൻ ചില്ലകൾ ഊഷ്മളമായി തോന്നുന്നു
നിൻ കൈകൾ തലോടുന്നു, ഞാൻ ഉറങ്ങുന്നു
നീ പ്രകാശം പരത്തുന്ന പുഞ്ചിരിയാണ്, ഞാൻ ഒന്നും ഭയക്കുന്നില്ല ഇതു തീർച്ച
നിൻ മുഖദാവിൽ ഞാൻ സൂര്യോദയം കാണുന്നു.
ഒമ്പത് മാസവും പിന്നെ എന്നെന്നും നിന്നോട് ഞാൻ ബന്ധപെടുന്നു.
ഞാൻ നുകർന്ന അമൃതം
ഞാൻ നിലവിളിച്ച ആകാരസൗന്ദര്യം
നിൻ മുഖദാവിൽ ഞാൻ സൂര്യോദയം കാണുന്നു.
ഒമ്പത് മാസവും പിന്നെ എന്നെന്നും നിന്നോട് ഞാൻ ബന്ധപെടുന്നു.
ഞാൻ നുകർന്ന അമൃതം
ഞാൻ നിലവിളിച്ച ആകാരസൗന്ദര്യം
നീ സമൂദ്രമാണ്, ഒരിക്കലും കുറയാത്ത
കാറ്റാണ്, ഒരിക്കലും നിലക്കാത്ത
ഇപ്പോഴും കാരുണ്യത്തോടെ ഒഴുകുന്ന നദിയാണ്, നീയാണ് അകില സാരം
ഒരു രംഗവിതാനവും എന്നോടു ചോദിക്കരുത്
അവൾ എനിക്കു പേരിട്ടു, മുഅ്തസിം
കാറ്റാണ്, ഒരിക്കലും നിലക്കാത്ത
ഇപ്പോഴും കാരുണ്യത്തോടെ ഒഴുകുന്ന നദിയാണ്, നീയാണ് അകില സാരം
ഒരു രംഗവിതാനവും എന്നോടു ചോദിക്കരുത്
അവൾ എനിക്കു പേരിട്ടു, മുഅ്തസിം
ConversionConversion EmoticonEmoticon